പേജുകള്‍‌

2013, ഡിസംബർ 28, ശനിയാഴ്‌ച

പ്രവാസ ജീവിതത്തിന്റെ സമ്പാദ്യം കുടവയര്‍ മെല്ലെ എന്നെയും പിടികൂടാന്‍ തുടങ്ങിയപ്പോള്‍ റൂമിലെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം ഞങ്ങള്‍ മൂന്നുപേര്‍ ജിമ്മില്‍ പോകാന്‍ തീരുമാനിച്ചു . ഒരു മാസത്തെ ജിമ്മിലെ കസര്‍ത്തിനു ശേഷം അത് മെല്ലെ ഷട്ടില്‍ ബാറ്റില്‍ ഒതുങ്ങി ആ മടി അവിടെ നിന്നും മെല്ലെ ഞങ്ങളെ നടതതിലെക്കും എത്തിച്ചു.


അങ്ങനെ ഒരു സായാനത്തില്‍ ബര്‍ദുബായിലെ ക്രീക്കിലൂടെ (അബ്ര) ഞാനും കബീറും കൂടി നടക്കുകയായിരുന്നു കബീര്‍ എന്റെ സമ പ്രയക്കാരനും, ഒരു ഷിപ്പിംഗ് കമ്പനിയില്‍ അക്കൗണ്ട്‌ ആയി ജോലിനോക്കുകയുംയിരുന്നു ക്രീക്കില്‍ ദുബായിയുടെ പയ്ത്രികം അതെ പോലെ സൂക്ഷിച്ച കുറെ ബിംബങ്ങള്‍ കാണാന്‍ കയിയും , അറബികള്‍ മീന്‍ പിടിക്കുന്നതും, അത് ചുമന്നു കൊണ്ട് പോകുന്നതുമായ പ്രതിമകള്‍, അതു കാണാന്‍ നല്ല രസമാണ് , അവിടെ തന്നെ ഒരു മുസിയവും ഉണ്ട്, അവിടെ നിന്നാണ് ദുബായിലും ഇന്ത്യയിലും പണ്ട് ബ്രിട്ടന്റെ ഭരണ കാലത്ത് ഒരേ നാണയമാണ് ഒപയോഗിചിരുന്നത് എന്ന് എനക്ക് മനസിലാക്കാന്‍ കയിഞ്ഞത്. നടന്നു നടന്നു ആവാസം ഞങ്ങള്‍ അടുത്തുള്ള ഒരു ബെച്ചില്‍ ഇരുന്നു, കബീര്‍ മെല്ലെ മൂളിപ്പാട്ട് പാടാന്‍ തുടങ്ങി , എന്റെ പ്രോത്സാഹനം കൊണ്ടോ , അടുത്ത് ആരുമില്ല എന്നാ ദ്യ്രതാലോ അവന്‍ ആ പാട്ടിനു മെല്ലെ വോളിയം കൂട്ടി

"ആക ലോക കരണ മുത്ത്‌ ,,,,,,,,

"എടാ നീ നല്ലണം പാടുന്നുണ്ടല്ലോ നിനക്ക് പട്ടുരുമാളില്‍ പങ്കെടുതൂടെ. ഞാന്‍ വെറുതെ പറഞ്ഞതല്ല അവന്റെ പട്ടു എനിക്ക് വളരെ ഇഷ്ട്ടപെട്ടിരുന്നു , കാരണം അവന്‍ നല്ലപോലെ പടുന്നുടയിരുന്നു

"നീ കളി അക്കുകയോന്നും വേണ്ട എനിക്ക് പണ്ട് പാട്ടിനു നല്ലപോലെ സംമാനഗാല്‍ കിട്ടിയിട്ടുണ്ട് ' അത് പറഞ്ഞതും അവന്റെ മുഖം മെല്ലെ മ്ലാന മാകുന്നത് ഞാന്‍ കണ്ടു

"സമ്മാനം കിട്ടിയത് പറയാന്‍ എന്തിനാട ദുക്കിക്കുന്നത് സന്തോഷിക്കുകയല്ലേ വേണ്ടത്, അവന്‍ ഒന്നും മിണ്ടിയില്ല, അവന്റെ മനസ് വല്ലാതെ വേദനിക്കുന്നതായി എനിക്ക് തോന്നി

"ഞാന്‍ വീണ്ടും ചോതിച്ചു എന്ത് പറ്റിയെടാ

അവന്‍ ഒന്നുമില്ല എന്ന് പറഞ്ഞു ഒയിഞ്ഞു മാരന്‍ നോക്കി എങ്കിലും എന്റെ നിര്‍ബദത്തിനു വയങ്ങി അവന്‍ അവന്‍ ആ കഥ എന്നോട് പറയാന്‍ തുടങ്ങി



നിനക്ക് അറിയുമേ സലീമേ ഞാന്‍ മദ്രസയില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നബിദിനത്തിന് എനിക്ക് ഒരുപാടു സംമാനഗാല്‍ കിട്ടിയിരുന്നു , പാട്ടിനും ക്ലാസ്സില്‍ ഏറ്റവും മാര്‍ക്കുള്ള കുട്ടിക്കുള്ളതും അങ്ങനെ എന്റെ കൊച്ചു കായ്‌ നിറയെ സംമങ്ങള്‍ , ഞാന്‍ വളരെ ഏറെ സന്തോഷിച്ചു നില്‍ക്കുമ്പോള്‍, മൈക്കില്‍ നിന്നും അനൌന്‍സ്മെന്റ് ഉണ്ടായതു.

"അടുടത് യതീം കുട്ടികള്‍ക്കുള്ള വസ്ത്രവിതരണം എന്നുപറഞ്ഞു കൊണ്ട് എന്റെ പേര് വിളിച്ചപ്പോള്‍ അത് എന്നെത്തന്നെ ആണോ എന്നെനിക്കു അറിയില്ലായിരുന്നു , സംമാനഗലുംയി ചുറ്റും നോക്കുന്ന എന്നെ എന്റെ ക്ലാസ്സിലെ ഉസ്താത് മെല്ലെ സ്റെജിലേക്ക് കൂട്ടി കൊണ്ട് പോയി, എന്റെ കൊച്ചു കയ്യിലെ സംമാനഗാല്‍ ്‍ ഓരോന്നായി മെല്ലെ നിലത്തേക്ക് വീണു , ചുറ്റിലും ഉള്ള ആള്‍ക്കാരെ നോക്കി മെല്ലെ സ്റെജില്‍ എത്തിയ എന്റെ കണ്ണില്‍ നിന്നും ഒലിച്ച കണ്ണുനീര്‍ , ആര്‍ക്കും കാണാന്‍ കയിഞ്ഞില്ല

ഉസ്താത് ആ വസ്ത്രങ്ങള്‍ എന്റെ കയ്യില്‍ വെച്ച് തന്നപ്പോള്‍ ജീവിതത്തില്‍ ആദ്യമായി,, ആദ്യമായി ഞാന്‍ അറിഞ്ഞു ഞാന്‍ ഒരു യതീം ആണെന്ന്, അതുവരെ ഉള്ള എന്റെ എല്ലാ സന്തോഷങ്ങളും ഇല്ലാതായി,,

ആ വസ്ത്രങ്ങള്‍ ഒരിക്കല്‍ പോലും ഞാന്‍ തൊട്ടിട്ടില്ല, എനിക്ക് കിട്ടിയ സംമനഗലും സന്തോഷങ്ങളും ഇല്ലാതാക്കുന്ന ഒന്നായിട്ടാണ് അന്നെനിക്ക് തോന്നിയത് ,, അതില്‍ നിന്നും മോചിതനാകാന്‍ ഞാന്‍ ഒരുപാടു കാലം എടുത്തിരുന്നു,,,, കരഞ്ഞു തളര്‍ന്നു ബച്ചിന്റെ അരികില്‍ ഇരിക്കുന്ന അവനോടു എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു കാരണം ഞാന്‍ അപ്പോള്‍ കരയുകയായിരുന്നു




എന്റെ പ്രിയ സഹോദരന്മാരെ തോളോട് തോല്ചെര്ത് നമ്മെ പോലെ ഒരുവനായി ഉയര്തികൊണ്ടുവരനാണ് നിങ്ങളുടെ ലക്‌ഷ്യം എങ്കിൽ ചെയ്യരുത് ഈ പാപകം .യതീമിനെ സംരക്ഷിക്കുന്നവൻ സ്വര്ഗത്തിലാണ് എന്ന് പഠിപ്പിച്ച നബി (സ ) പറയുകയുണ്ടായി വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതേ എന്ന്, ആ നബി തങ്ങളുടെ ജന്മദിനം ആഘോഷിക്കുന്ന സുന്ദര നിമിഷത്തിൽ കേവലം ഒന്നാം ക്ലാസ്സിലോ , രണ്ടാം ക്ലാസ്സിലോ അതല്ല അന്ജോ , ആറോ  വയസു മാത്രം പ്രായം വരുന്ന കുഞ്ഞു ഹൃദയങ്ങളെ മുറിവേല്പ്പിച്ചു നൂറു കണക്കിനു ആളുകളെ സാക്ഷി നിരത്തി നിങ്ങൾ ഈ ലോകത്ത് വില പിടിപ്പുള്ള എന്ത് നല്കിയാലും അവനു നഷ്ട്ട പെട്ടതിന് തുല്യ മകുന്നില്ല .ലക്ഷ്യമാണ്‌ ഉദ്ദെഷമെങ്ങിൽ മാര്ഗം ഒരു പാടുണ്ട് നമ്മുടെ മുമ്പിൽ , ലക്‌ഷ്യം പോലെ മര്ഗവും ഇസ്ലാമിൽ പ്രധാനമല്ലേ .

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

രാവിലെ സ്ഥിരം ബസ്സില്‍ ഓഫീസിലേക്ക് വരുമ്പോള്‍ കൂടെ എന്നും കാണാറുള്ള പച്ച(പാക്കിസ്ഥാനി)


കൈ പിടിച്ചു സ്വതന്ത്ര ആശംസകള്‍ പറഞ്ഞപ്പോള്‍ മെല്ലെ തല താണ് പോയി

കാരണം ഇന്നലെ അവന്റെ രാജ്യത്തിന്‍റെ ദിനം ആയിരുന്നു , അവനൊരു ആശംസ നേരാനുള്ള വിശാല മനസ്കത ഞാന്‍ കാണിച്ചില്ല ,



അത് കൊണ്ട് ഒട്ടും പിശുക്കുന്നില്ല എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വതന്ത്ര ദിനാശംസകള്‍



മീന്‍ കച്ചവടം കയിഞ്ഞു സൈക്കളില്‍ പാഞ്ഞു വന്ന അര്‍ഷാദ് സൈക്കള്‍ സ്റ്റാന്റ് ആക്കാതെ നിലത്തേക്ക് ഇട്ടു മീന്‍ കോട്ടയടക്കം സൈക്കള്‍ നിലത്തേക്ക് വീണു , അര്‍ഷടിനെ കണ്ടു പുറത്തേക്കു ഇറങ്ങിവന്ന ഉമ്മ


" എന്താടാ എന്ത് പറ്റി

"സലിം എവിടെ അവനെ അര്‍ജന്റായി കാണണം

"എന്താടാ നിന്റെ വീട്ടില്‍ ആര്‍ക്കെങ്ങിലും ?

"വീട്ടില്‍ ആര്‍ക്കു എന്തെങ്ങിലും പറ്റിയാല്‍ കുയപ്പം ഇല്ലായിരുന്നു ഇത് അതിലും വലിയ പ്രശ്നമ

ഇത് കെട്ടു കൊണ്ടാണ് ഉപ്പ ഇറങ്ങിവന്നത്

"ഞങ്ങള്‍ അവനെ കണ്ടിട്ട് മൂന്നു നാലു ദിവസം ആയി വല്ല്യ കളിക്കാരനല്ലേ ട്വിയില്‍ കാണുമെന്നു കരുതി ഞാന്‍ ടിവി തുറന്നു നോക്കാറുണ്ട്

ദിവസവും കളികയിഞ്ഞു ഉപ്പ അറിയാതെ വീട്ടിന്റെ പിന്നിലൂടെ വരാറുള്ള എന്നെ ഇന്നലെ ഉപ്പ പിടിക്കൂടുകയും മഗ്രതിനെക്കാള്‍ മൂര്‍ച്ച ഉള്ള ബൌളിംഗ് നേരിടേണ്ടി വരികയും ചെയ്ത കാര്യം ആ പഹയന്‍ അര്ശത്ത് അറിഞ്ഞിരുന്നില്ല , അര്‍ഷാദ് ഞങ്ങളുടെ നാട്ടില്‍ മീന്‍ സപ്ലൈ ചെയ്യുന്ന പയ്യനാണ് മീന്‍ കച്ചവടത്തിന് ഇടയ്ക്കു ആരെങ്കിലും കവുങ്ങിലോ തെങ്ങിലോ കയറാന്‍ പറഞ്ഞാല്‍ അതും അവന്‍ നടത്തിയിരുന്നു, മീന്‍ കൂക്കിയാല്‍ ഒച്ചയായിരുന്നു അവന്റെ ലോടക്ക് സൈക്കളിന്് , അവന്റെ വീക്നെസ് എന്താണ് എന്ന് വെച്ചാല്‍ ക്രിക്കറ്റ്‌ ആണ് എല്ലാ ടൂര്മെന്ടിലും സ്വന്തം കയ്യില്‍ നിന്നും കാശ് ഇറക്കിയാണ് അവന്‍ ടീമിനെ പങ്ങേടുപ്പിചിരുന്നത് ,വേറെ ആരുടെയും കയ്യില്‍ അന്ന് പണം ഉണ്ടായിരുന്നില്ല അവന്‍ മാത്രമാണ് അന്ന് ജോലിക്ക് പോയിരുന്നുല്ല് , ഭാഗ്യത്തിന് ഒരു മാച്ചും ഇതുവര െഞങ്ങള്‍ ജയിച്ചിട്ടില്ല

"എങ്ങനെ ജയിക്കാന നീ ഒക്കെ അല്ലെ കളിക്കുന്നത്, എന്റെ പണം തീര്‍ക്കാനായി ഇറങ്ങിതിരിച്ചവര്‍ ഇതാണ് അവന്റെ സ്ഥിരം ഡയലോഗ്

രാവിലെ തന്നെ കണികാണാന്‍ കണ്ണാടിയില്‍ നോക്കാറുള്ള ഞാന്‍ അര്ഷത്തിന്റെ സൌണ്ട് കെട്ടു മുകളില്‍ നിന്നും ഇറങ്ങി വന്നു

"എന്തായാലും അവനെ കണ്ടിറെ ഞാന്‍ ഇവിടെനിന്നും പോകുന്നുള്ളൂ

"പടച്ചോനെ ഇവന്‍ എന്നെ കൊലക്ക് കൊടുക്കുമല്ലോ



മെല്ലെ അടുക്കള വാതില്‍ തുറന്നു ഇറങ്ങി പിന്നംബുറത്തു എത്തി ചുമര്‍ വയി എത്തി നോക്കി അവനെ മാടി വിളിച്ചു

"നീ ഇവിടെ ഒളിച്ചു കളിക്കുകയാണോ , ചതിചെട ചതിച്ചു , ശ്രീജിത്തും സുദീഷും വരില്ല പരീക്ഷ ആണ് പോലും പരീക്ഷ , ടീമിനോട് ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ അവര്‍ അത് പറയുമൊട

"എടാ അവരെ പറഞ്ഞിട്ടും കാര്യമില്ല നാളെ എസ്‌ എസ്‌ എല്‍ സി പരീക്ഷ തുടങ്ങുകയല്ലേ



"എന്നിട്ട് അജി വരുന്നതോ , അവന്ട കളിക്കാരന്‍ , അവനു അത്മര്തത ഉണ്ട്



"എടാ അജി വരും എന്ന് പറഞ്ഞോ അവന്‍ നല്ലണം പഠിക്കുന്ന ചെക്കന അവന്റെ അമ്മ അറിഞ്ഞാല്‍ നിന്നെ പീസ്‌ പീസ്‌ ആക്കും



"അവന്‍ വരില്ല എന്നൊക്കെ പറഞ്ഞു ഞാന്‍ അവനെ വൈസ് കാപ്ടിന്‍ ആക്കം എന്നുപരഞ്ഞപോള്‍ സമ്മതിച്ചു , കാപ്ടിന്‍ ഞാന്‍ ആണല്ലോ , നീ ആയിട്ടു ആരോടും പറയാന്‍ പോകണ്ട

"അതൊക്കെ പോട്ടെ നീ എന്തിനാ ഇപ്പോള്‍ എന്നെ കൊലക്ക് കൊടുക്കാന്‍ ഇങ്ങോട്ട് പണ്ടാരം അടങ്ങിയത്

"എടാ മൂന്നു മാനിക്കാ മാച്ച്, അത് അറിയിക്കാന

"അതിനു എന്റെ അടുത്ത് പണം ഇല്ല എന്ന് പറഞ്ഞപ്പോള്‍ നീ വരണ്ട എന്ന് പറഞ്ഞതല്ലേ

"എടാ നീ എങ്ങനെ എങ്കിലും ഒരു മുപ്പതു രൂപ സങ്ങടിപ്പിക്ക് ബാക്കി ഞാന്‍ നോക്കാം

"ഇരുപതു രൂപ ഉണ്ടെങ്കില്‍ ഞാന്‍ ഇപ്പോള്‍ കൃഷ്ണ തീടരില്‍ എത്തിയേനെ , ഒന്ന് മിണ്ടാതിരിയട

"എടാ മിട്ടതല്ലേ തേങ്ങ കിടക്കുന്നത് നീ ഒരു പത്തെണ്ണം എടുത്തു എന്റെ മീന്‍ കോട്ടയില്‍ വേക്ക് ഞാന്‍ കാശ് ആക്കി കൊണ്ട് വരാം

"എനിക്ക് ഇപ്പോള്‍ ഇവിടുന്നു ചോറ് കിട്ടുന്നുട് നിനക്ക് അതും കൂടി ഇല്ലാതാക്കണം അല്ലെ

"നീ എന്തായാലും വാ , നീ ഉണ്ടെങ്കില്‍ ഒന്നും ഇല്ലെങ്കിലും കളി വേഗം കയിയുമല്ലോ

"അതെന്താട അങ്ങനെ

"അതല്ല നീ ബൌള്‍ ചെയ്താല്‍ അവര്‍ പെട്ടന്ന് ജയിക്കും അത് തന്നെ

"മൂന്നു മണിക്ക് കോളേജ് ഗ്രൗണ്ടില്‍ എത്തണം പിന്നെ പാന്റ്സ് ഇടാന്‍ മറക്കണ്ട , മുണ്ട് ഉടുതവരെ കളിയ്ക്കാന്‍ സംമാതിക്ക്കില്ല

""സൈക്കള്‍ ഇല്ലേ നടന്നു വരന്‍ എനിക്ക് പറ്റില്ല

"ഊ നിനക്ക് ഇനി സൈക്കളും കൂടി, എടാ അകെ മൂന്ന് സൈക്കളെ ഉള്ളോ , ബിനീഷിനോട് സൈക്കളിന് ചോതിച്ചപ്പോള്‍ അവനു ഗേള്‍സ് വിടുംബോയെക്കും അവിടെ എത്തണം പോലെ

നീ ഒരു കാര്യം ചെയ്യ് എന്റെ സൈക്കള്‍ ചായിപ്പില്‍ നിന്നും എടുത്താല്‍ മതി



"മീന്‍ സൈക്കിള്‍ എനിക്ക് വേണ്ട, എനിക്ക് രയിഞ്ഞെര്‍ തന്നെ വേണം



"എടാ രയിഞ്ചാര്‍ കാപ്ടിന്‍ ആണ് ചവുട്ടെണ്ടത് , എന്തായാലും അജിയോടു രണ്ടു ട്രിപ്പ്‌ അടിക്കാന്‍ പറയാം



അങ്ങനെ മൂന്നു മണിക്ക് സംഭവ ബഹുലമായ മാച്ച് ആരംഭിച്ചു ആദ്യം ബാറ്റുചെയ്ത ഞങ്ങള്‍ പന്ത്രണ്ടു ഓവറില്‍ എന്പതി ഒന്‍പതു രണ്സേ എടുത്തു ഇതില്‍ മുപ്പത്തി മൂന്നു രണ്സു എന്റെ വക ആയിരുന്നു

മറുപടി ബാറ്റ് ചെയ്യുന്നത് വിന്നെര്സ് മുച്ചുകുന്നു ആണ് അവര്‍ പതിനൊന്നു ഓവറില്‍ ആര് വിക്കറ്റ് നഷ്ട്ടത്തില്‍ എയുപതി എട്ടു രണ്സു എടുത്തു നിലക്കുനുന്ന, അവസാന ഓവറില്‍ അവര്‍ക്ക് വേണ്ടത് വെറും പതിനൊന്നു രണ്സ് ,അവസാന ഓവര്‍ എറിയാന്‍ വരുന്നത് നമ്മുടെ ഫാസ്റ്റ് ബൌളര്‍ അജി

കാപ്ത്യന്‍ അര്‍ഷാദ് ബൌളര്‍ക്ക് ഉപദേശം നല്‍കുന്നു

"####@@@ മോനെ ഈ കളിയില്‍ തൊടല്‍ നീ ടീമില്‍ എന്നല്ല ലോകത്ത് തന്നെ ഉണ്ടാകില്ല , അവസാന ഓവര്‍ ഞാന്‍ ചെയ്യാം എന്ന് പറഞ്ഞതാ ആ പഹയന്‍ സലിം

സംമാതിക്കഞ്ഞിട്ടാണ് അവനു ഞാന്‍ വേറെ വെച്ചിട്ടുണ്ട് ,

അജിയുടെ ആദ്യ ബൌള്‍ ബീറെന്‍ ആയി പക്ഷെ അമ്പയര്‍ വൈട്‌ വിളിച്ചു

രണ്ടാമത്തെ ബൌള്‍ ഇറക്കുമതി ചെയ്ത കീപ്പര്‍ മിസ്സ്‌ ചെയ്ത കാരണം ഫോര്‍ ആയി

ആശാട് വീണ്ടും അജിയുടെ അടുത്തേക്ക് ആദ്യം കുറെ ചൂടായി എങ്കിലും പിന്നീടു അത് ഒരു കരച്ചലിലേക്ക് എത്തി

"എടാ എങ്ങനെ എങ്കിലും ജയിപ്പിക്കെട പ്ലീസ്

അടുത്ത ബൌളില്‍ ബാറ്സ്മന്‍ രണ്ടു റണ്‍ എടുത്തു

അര്ശാട് അമ്ബയുരെടെ അടുത്ത് പോയി ബാക്കി ബൌള്‍ ഞാന്‍ ചെയ്താല്‍ മതിയോ എന്ന് ചോതിചെങ്ങിലും അമ്പയര്‍ സമ്മതിച്ചില്ല

അടുത്ത ബൌളില്‍ വീണ്ടും ഫോര്‍ അങ്ങനെ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല ഞങ്ങള്‍ ആ കളിയും തൊട്ടു

"എടാ ഇതൊന്നും നിനക്ക് പറഞ്ഞിടില്ലട നിനക്കൊക്കെ പറഞ്ഞത് പഠിപ്പ പോയി പടിക്കെട എന്നിട്ട് പണ്ടാരടങ്ങ്‌ അജിയെ കണ്ടപ്പോള്‍ അര്ഷത്തിനു സഹിക്കാന്‍ കയിഞ്ഞില്ല, നീ സയിക്കളില്‍ വരണ്ട നടന്നു വന്നാല്‍ മതി . മുപ്പത്തി മൂന്നു രണ്സു എടുത്ത എനിക്ക് നാരങ്ങ വെള്ളം കിട്ടി ....



വാല്‍ക്കഷ്ണം : നാട്ടില്‍ മീന്‍ കച്ചവടവും തരികിടയുമായി നടന്ന അര്‍ഷാദ് കച്ചവടം കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തി,ഇന്ന് നല്ല ഒരു വീട് വെച്ച് സുകമായി കയിയുന്നു ടൂര്‍ണമെന്റ് ഇപ്പോയും അവന്‍ ടീമിനെ പങ്കെടുപ്പിക്കാറുണ്ട് കാലങ്ങളായി ഗള്‍ഫില്‍ ഉള്ള ഞങ്ങളില്‍ പലര്‍ക്കും ഒരു വീട് എന്നത് ഇപ്പോയും സ്വപ്നങ്ങള്‍ മാത്രം ,







നോമ്പ് കാലം എന്നും സുകമുള്ള ഓര്‍മകളാണ് . എല്ലാവര്ക്കും ഓരോ അനുഭവങ്ങള്‍ ഉണ്ടാകും പറയാന്‍ അത്തരം ഒരു അനുഭവം എനിക്കും ഉണ്ടായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു നോമ്പ് കാലം നാട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ അടുത്ത വീട്ടിലെ അശ്രഫ്ക്ക മൂപ്പര്‍ അന്ന് മംഗലാപുരത്ത് ആണ് ജോലി ചെയ്യുന്നത് യാത്ര ചോതിക്കാന്‍ വേണ്ടി വീട്ടില്‍ വന്നു. അപ്പോള്‍ നോമ്പ് ഏകദേശം രണ്ടോ മൂന്നോ ആയിരിക്കും വീട്ടില്‍ എല്ലാവരോടും യാത്ര പറഞ്ഞു പോകാന്‍ നോക്കുന്ന ഇക്ക അവസാനമാണ് എന്നെ കണ്ടത്




"എടാ നീ വരുന്നോ മംഗലാപുരത്തിന്, നമുക്ക് പെരുന്നാളിന് മുമ്പ് തിരിച്ചു വരാം



അന്നേരത്തെ ആവേശത്തിന് റെഡി എന്ന് പറഞ്ഞു , യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങള്‍ കാണാനുമുള്ള എന്റെ ഇഷ്ട്ടമാണ് എന്നെ അതിനു പ്രേരിപ്പിച്ചത് ,

അങ്ങനെ അന്ന് വയ്കീട്ടു ഞങ്ങള്‍ മംഗലാപുരത്തിന് യാത്ര തിരുച്ചു , രാത്രി അവിടെ എത്തി , മംഗലാപുരം ടൌണില്‍ നിന്നും കുറച്ചു ദൂരെ ആയിരുന്നു ഇക്കയുഎ കട സ്ഥലത്തിന്റെ പേര് ബയിക്കം പടി എന്നായിരുന്നു , അവിടത്തെ പ്രദാന ഇന്ടുസ്തൃയാല്‍ ഏരിയ ആയിരുന്നു ഈ സ്ഥലം

ഏകദേശം അഞ്ഞൂറില്‍ ്‍ അതികം കമ്പനികള്‍ അവിടെ ഉണ്ടെന്നാണ് എന്റെ അറിവ് . കമ്പനിയിലെ ആളുകള്‍ ആയിരുന്നു കടയിലെ കസ്ടമാരില്‍ അദികവും ,അയ്ച്ചയില്‍ ആണ് ശമ്പളം കിട്ടിയിരുന്നത് , അയച്ച അവസാനമാണ് അവര്‍ കടയില്‍ കാശ് കൊടുത്തിരുന്നത്,ഒരൂ വെക്തിക്കും ഓരോ ചെറിയ അക്കൗണ്ട്‌ ബുക്ക്‌ ഉണ്ടായിരിയ്ക്കും അത് കടയില്‍ തന്നെ സൂക്ഷിക്കുകയാണ് ചെയ്തിരുന്നത് , അയച്ച അവസാനം കണക്കുകള്‍ ക്ലിയര്‍ ചെയ്തു അവര്‍ വീട്ടിലേക്കു പോകും, വീട്ടിലേക്കു പോകുമ്പോള്‍ കുറെ സദങ്ങള്‍ വാങ്ങിക്കും എന്നിട്ട് പുതിയ അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്യും അവസാനം കണക്കു കുട്ടന്‍ ്‍ ബുക്കുകള്‍ മുയുവന്‍ എന്നെ ഏല്‍പ്പിച്ചു ഞാന്‍ അത് കണക്കു കുട്ടി തിരിച്ചു ഏല്‍പ്പിച്ചു അപ്പോള്‍ ഇക്ക അതിന്റെ ടോട്ടല്‍ സന്ഗ്യോടു കുറച്ചു സന്ഗ്യ എയുതി ചേര്‍ക്കുന്നത് കണ്ടു ഞാന്‍ ചോതിച്ചു

" ഇത് എന്ത് കണക്ക

"എടാ ഒരു ദിവസം ഇവര്‍ നമ്മളെ പറ്റിച്ചു പോകും ഒറപ്പാ , അതിനു മുമ്പ് ആ പൈസ നമുക്ക് വസൂലാക്കണം

"ആദം സ്മിത്തിന്റെ, തിയറി ഒക്കെ ഞാന്‍ എകനോമിസിസില്‍ പഠിച്ചിട്ടുണ്ട് പക്ഷെ ഈ തിയറി പുതിയ അരിവ ഇക്ക

"ഈ തിയറി ഒന്നും നിനക്ക് ഒരു യുനിവേര്സിട്യ്യിലും കിട്ടില്ല മോനെ , അതിനു നീ ജീവിതം തന്നെ പഠിക്കണം

"എന്നാലും ഇക്ക ഈ തിയറി യോട് യോചിക്കാന്‍ എനിക്ക് കയിയുന്നില്ല

"നീ യോചിക്കണ്ട, എന്റെ മക്കളെ പട്ടിനിക്കിടതിരിക്കാന്‍ ്‍ എനിക്ക് ഇങ്ങനത്തെ തിയറി ഒക്കെ കൂടിയേ തീരു



ഞങ്ങളുടെ കടയുടെ അടുത്ത് ഒരു ദര്‍ഗ ഉണ്ടായിരുന്നു , അതിനോട് ചേര്‍ന്ന ഒരു മുറിയില്‍ ആയിരുന്നു എന്റെ താമസം, ഇക്ക മുതലാളിയുടെ കൂടെ വേറെ ആയിരുന്നു താമസം, ദര്‍ഗയില്‍ സുബഹിയും , ഇഷയും , ജമാത് ഉണ്ടായിരുന്നില്ല, ബാക്കി എല്ലാവക്തും ഉണ്ടായിരുന്നു, ഏതോ ഒരു മഹാന്റെ കബര്‍ അവിടെ സ്ഥിതി ചെയ്തിരുന്നു എന്നാണ് എനിക്ക് അറിയാന്‍ കയിഞ്ഞത്, അവരുടെ ഭാഷ കന്നഡ കലര്‍ന്ന വേറെ എന്തോ ആയിരുന്നു എനിക്കത് മനസിക്കാന്‍ വിഷമമായി തോന്നി , ചില ആളുകള്‍ മലയാളം കലര്‍ന്ന കന്നഡ സംസാരിച്ചിരുന്നു, പള്ളിയിലെ ഉസ്താത് കന്നഡ ആയിരുന്നു സംസാരിച്ചിരുന്നത്, ആളുകള്‍ സ്വതവേ കുറവുള്ള എ ദര്‍ഗയില്‍, നോമ്പ് തുറക്കാന്‍ വിരലില്‍ എന്നാവുന്ന ആള്‍ക്കാരെ എത്തിയിരുന്നുള്ളൂ,പക്ഷെ നോമ്മ്പ് തുറക്കാനുള്ള വിഭവങ്ങള്‍ അവിടെ അവിശ്യത്തില്‍ അതികം ഉണ്ടായിരുന്നു, പലതും ഞാന്‍ ആദ്യം കാണുകയായിരുന്നു

ഉസ്താതിനു എന്നോട് എന്തോ ഒരു പ്രതേക സ്നേഹം ആയിരുന്നു, അത് ഞാന്‍ ഒരു അന്യ സ്ഥലക്കരനയതിനാലാം എന്ന് എനിക്ക് തോന്നി , നോമ്പ് തുറക്കുമ്പോള്‍ ഉസ്താത് എന്നെ പിടിച്ചു ഉസ്താതിന്റെ അടുത്ത് ഇരുതിയുരുന്നു , ചില പ്രതേക വിഭവങ്ങള്‍ എനിക്ക് മാത്രം തരികയും ചെയ്തിരുന്നു



ഒരിക്കല്‍ ളുഹര്‍ നിസ്ക്കരന്തരം ഉസ്താത് ഒരു ചെറിയ പ്രസംഗം നടത്തി, എനിക്കും ഒന്നും മനസിലാകില്ല എന്നാ കാരണത്താല്‍ ഞാന്‍ അവിടെ നിന്നും മെല്ലെ എയുന്നെടു പോകാന്‍ നോക്കുമ്പോള്‍ ഉസ്താത് എന്നോട് ഇരിക്കാന്‍ വേണ്ടി പറഞ്ഞു ഞാന്‍ മെല്ലെ അവിടെ ഇരുന്നു , പണ്ട് മദ്രസയില്‍ പഠിച്ച അറിവ് കാരണം പ്രസംഗം പരാമര്‍ശിച്ചത് വസ്ത്ര ദാരണത്തെ കുറിച്ചാണ് എന്നെനിക്കു മനസിലാക്കാന്‍ കയിഞ്ഞു , വയ്കീടു ഉസ്താത് കടയുടെ അടുത്ത് വന്നു ഞാന്‍ സലാം ചൊല്ലി , ഉസ്താത് സലാം മടക്കി , എന്നോട് എന്തോ പറഞ്ഞു എനിക്ക് മനസിലായില്ല അപ്പോള്‍ ഇക്ക ഇടപെട്ടു



"എടാ പൊട്ടാ നീ പ്രേസഗിക്കുമ്പോള്‍ എന്തിനാ എയുന്നേറ്റു പോകാന്‍ നോക്കിയത് എന്നാണ് ചോതിച്ചത്

"അത് എനിക്ക് ഭാഷ അറിയാത്തത് കൊണ്ട് , എനിക്ക് ഒന്നും മനസിലാകുന്നില്ല, അത് കൊണ്ടാണ് ഞാന്‍ പോകാന്‍ നോക്കിയത്

അത് ഇക്ക അതെ പോലെ ഉസ്താതിനെ പറഞ്ഞു കേള്‍പ്പിച്ചു , ഉസ്താത് എന്റെ പുറത്തു മെല്ലെ തട്ടി എന്നെ മേലെ കയ്കൊണ്ട്‌ ചേര്‍ത്ത് വെച്ച് പറഞ്ഞു "ഇല്മിന്റെ സദസില്‍ നില്‍ന്നും എയുന്നെട്ടു പോകറത്തു അവിടെ ഭാഷ ഒരു പ്രശ്നം അല്ല എന്ന, അന്നാണ് എനിക്ക് മനസിലായത് ഉസ്താതിനു ഹിന്ദി അറിയാം എന്ന് ്



പെരുന്നാളിന് രണ്ടു ദിവസം മുമ്പ് ഞങ്ങള്‍ നാട്ടിലേക്കു വരന്‍ തയ്യാറായി , ടൌണില്‍ പോയി കുറച്ചു ഡ്രസ്സ്‌ ഒക്കെ എടുത്തു ഞാന്‍ ഉസ്താതിനെ കണ്ടു യാത്ര ചോതിക്കാന്‍ പോയി , കൂടെ ഞാന്‍ അദ്ദേഹത്തിനായി വാങ്ങിയ ഒരു ജോഡി ഡ്രെസ്സും, സകതായി കുറച്ചു രൂപയും കരുതിയിരുന്നു , ഉസ്താത് കെട്ടി പിടിച്ചു കൊണ്ട് എന്നെ അനുഗ്രയിച്ചു ,



കുറെ കാലങ്ങള്‍ക്ക് ശേഷം ഞാന്‍ എര്ര്‍ണകുലതെക്ക് ട്രെയിനില്‍ ഒരു ഇന്റര്‍വ്യൂ പോകുകയായിരുന്നു, തൃശൂരില്‍ ട്രെയിന്‍ നിര്‍ത്തി ഞാന്‍ പുറത്തിറങ്ങി ഒരു ചായ കുടിക്കുമ്പോള്‍ ഒരു കായ്‌ എന്റെ പുഅറത്തു വന്നു എന്നെ പിന്നിലേക്ക്‌ തിരുച്ചു ഞാന്‍ നോക്കുമ്പോള്‍ മംഗലാപുരത്തെ ആ ഉസ്താത് , ഉസ്താത് തിരുവനന്തപുരതെക്കയിരുന്നു , ഞാന്‍ യാത്ര ഉദേശം പറഞ്ഞു നല്ലത് വരും എന്നാശംസിച്ചു ഉസ്താത് പിര്ഞ്ഞു , ആ ഇന്റര്‍വ്യൂ ഞാന്‍ വിജയിച്ചു എനിക്ക് ജോലി കിട്ടി. കേരളത്തില്‍ അറിയപ്പെടുന്ന ഒരു ഫിനാന്‍സ് കമ്പനി അയതിനലാകണം ഉപ്പ പറഞ്ഞു നീ ജോലിക്ക് പോകണ്ട ആ ശമ്പളം ്‍ നീ ഇവിടെ ഇരുന്നാല്‍ ഞാന്‍ തരാം ് . ആ വാക്കുകള്‍ക്കുമുമ്പില്‍ എനിക്ക് മറിച്ചൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല .........

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

pachu @ 10

MY SCHOOL

Famous freedom fighter Gopala Krishna Gokhale visited the school so the school known as Gokhale up school. The place for the school donated by kerala Gandhi K.Kelappan

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച